പെട്ടന്ന് പരിജയമില്ലാത്ത ചുറ്റുപാടുകളിലേക്ക് മാറുമ്പോള്‍ പലര്‍ക്കും ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ കഴിയാറില്ല. കുട്ടികളുടെ സംരക്ഷണം, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ജീവിതം പറിച്ചു നടുന്നതിന്റെ മാനസിക സംഘർഷം അതുമൂലം കരിയർ പുരോഗതിക്കുള്ള തടസ്സങ്ങൾ ഇത്തരത്തില്‍ പല വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് കോടതി ചൂണ്ടികാണിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി കെ നാരായണന്‍കുട്ടി പരാതി നല്‍കിയിരുന്നു. തെക്കേ ഗോപുര നടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തളളിയെന്നും പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുളള മാധ്യമവാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു
സംഭവം ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി വിധി. അന്വേഷണത്തിനായി പോലീസിന്‍റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.
ഞാന്‍ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽ ഡി എഫിന്റെ തെമ്മാടിത്തരമാണെന്നാണ് ഒരു സീനിയർ അഭിഭാഷകൻ പറഞ്ഞത്. എന്നെപോലെയുള്ളവർക്ക് സെക്സ് വർക്കാണ് അനുയോജ്യം എന്നും ഈ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നും പറയുന്നവരുണ്ട്
കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരെ നല്‍കിയ അപ്പീലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നല്‍കിയ അപ്പീലും സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുളളവരെ വെറുതെവിട്ടതിനെതിരെ കെ കെ രമ നല്‍കിയ അപ്പീലുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും എന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു
തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികളുടെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും രണ്ടാഴ്ച്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കണമെന്നും ബന്ധപ്പെട്ട കുടുംബക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
എന്തിനാണ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്? 9.30 കഴിഞ്ഞാല്‍ മലയിടിഞ്ഞുവീഴുമോ? പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കുളള ആശങ്ക കോടതി കണക്കിലെടുക്കുന്നു
ജൂണ്‍ പത്തിനാണ് ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്
ജപ്തി നടപടി സ്‌റ്റേ ചെയ്തെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കേസുമായി മുന്നോട്ടുപോകാമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ്
ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയും നിര്‍ണ്ണായക തെളിവുകളാകും. നീക്കം ചയ്ത ഡാറ്റകളുടെ പരിശോധനയിലൂടെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി
പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്ന് ചൂണ്ടാക്കാട്ടിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യ ഹരജി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.
കാസർഗോഡ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് ചോദിച്ച കോടതി സർക്കാർ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെപൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ. എസ്. സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നാണ് കേസ്
തനിക്കും കുഞ്ഞിനും നീതി കിട്ടിയെന്ന് അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. പിങ്ക് പൊലീസിന്റെ പെരുമാറ്റത്തേക്കാള്‍ വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടായിരുന്നു എന്നും നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു
2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെയിന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
എല്‍എല്‍ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ചോദിച്ചു. ജഡ്ജിയായിരിക്കുമ്പോള്‍ എന്തും വിളിച്ചുപറയാമെന്നാണ് ചില ന്യായാധിപന്മാര്‍ കരുതുന്നത് എന്നും ടി. ഒ മോഹനന്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
ലാബ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാതെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക് സിംഗിൾ ബഞ്ച് ശരിവെച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.